Posts

*​മഹാഭാരതം: ധർമ്മസങ്കടങ്ങളുടെ ഇതിഹാസവും കാലാതീതമായ സന്ദേശവും*

 *​മഹാഭാരതം: ധർമ്മസങ്കടങ്ങളുടെ ഇതിഹാസവും കാലാതീതമായ സന്ദേശവും*             ഭാഗവതസേവാരത്‌നം കുടൽമന ഹരി നമ്പൂതിരി.        വിശ്വസാഹിത്യത്തിലെ സമാനതകളില്ലാത്ത മഹാസാഗരമാണ് വേദവ്യാസവിരചിതമായ മഹാഭാരതം. ​ഭാരതീയ സംസ്കൃതിയുടെയും ദർശനത്തിൻ്റെയും നെടുംതൂണാണ് ആ ഇതിഹാസ കാവ്യം. "ഇതിഹാസം" എന്ന വാക്കിൻ്റെ അർത്ഥം തന്നെ 'ഇപ്രകാരം സംഭവിച്ചു' (ഇതി-ഹ-ആസം) എന്നാണ്. കേവലം ഒരു രാജവംശത്തിൻ്റെ അധികാരത്തർക്കത്തിൻ്റെ കഥ എന്നതിലുപരി, മനുഷ്യജീവിതത്തിൻ്റെ സങ്കീർണ്ണതകളെയും വൈകാരിക സംഘർഷങ്ങളെയും ധർമ്മത്തിൻ്റെ സൂക്ഷ്മരൂപങ്ങളെയും ആഴത്തിൽ അപഗ്രഥിക്കുന്ന ഒരു വിശ്വകോശമാണ് വ്യാസ ഭാരതം. "യദിഹാസ്തി തദന്യത്ര, യന്നേഹാസ്തി ന തത് ക്വചിത്" (ഇതിലുള്ളത് മറ്റെവിടെയും കാണാം, ഇതിലില്ലാത്തത് ഒരിടത്തുമില്ല) എന്ന പ്രഖ്യാപനം ഈ ഇതിഹാസത്തിൻ്റെ സാർവ്വലൗകികമായ വ്യാപ്തിയെ വെളിപ്പെടുത്തു ന്നു.ദാർശനികമായ ഔന്നത്യം ഈ കൃതിക്ക് ഓരോ വായനയിലും പുതിയ അർത്ഥതലങ്ങൾ നൽകുന്നു. *​ഇതിഹാസത്തിൻ്റെ ലക്ഷ്യം: സദാചാരബോധവും സംസ്കാരവും* ഭാരതീയ ആചാര്യമാരുടെ അഭിപ്രായമനുസരിച്ച് ഏതൊരു ഉത്തമ കാവ്യത്തിനും പ്രധാനമായും മൂന്...

ആമുഖം: ഒരു തലമുറയുടെ ശ്വാസം മുട്ടിക്കുന്ന പുകച്ചുരുളുകൾ ​നമ്മുടെ കാലഘട്ടം നേരിടുന്ന ഏറ്റവും ഭയാനകമായ വിപത്തുകളിൽ ഒന്നാണ് ലഹരി. അത് കേവലം ഒരു വ്യക്തിയെ മാത്രമല്ല, ഒരു കുടുംബത്തെയും അതുവഴി ഒരു സമൂഹത്തെയും ചുട്ടെരിക്കുകയാണ്. സ്നേഹവും നീതിയും ബന്ധങ്ങളും കത്തിയമരുന്ന ഒരു ശ്മശാനമായി നമ്മുടെ ലോകം മാറിക്കൊണ്ടിരിക്കുന്നു. ​ലഹരിയുടെ ഉന്മാദത്തിൽ സ്വന്തം പിതാവിന്റെ സ്നേഹവേരുകളായ കരങ്ങളിൽ, കഴുത്തിൽ കൊലക്കത്തി വെക്കുന്ന, അമ്മയുടെ കണ്ണീരിനെ നിശ്ചലമാക്കുന്ന ഒരു ഭീകരമായ അവസ്ഥയെയാണ് 'ഭ്രാന്തിന്റെ വിളനിലം' എന്ന ഈ കവിതയിലൂടെ അടയാളപ്പെടുത്താൻ ശ്രമിക്കുന്നത്. ചിന്തയുടെ വെളിച്ചം കെട്ടുപോവുകയും പൈശാചികത സിംഹാസനം ഏറുകയും ചെയ്യുന്ന ഈ കാലത്ത്, ഓരോ വരിയും ഒരു ഉണർത്തുപാട്ടാകട്ടെ എന്ന് ആഗ്രഹിക്കുന്നു. ​മരണം മണക്കുന്ന ലഹരിയുടെ നൃത്തത്തിന് അന്ത്യം കുറിക്കാനും, തകർക്കപ്പെടുന്ന ഒരു തലമുറയെ വീണ്ടെടുക്കാനും നാം ഉണരേണ്ടിയിരിക്കുന്നു. വിഷം പടരുന്ന ഈ സാമ്രാജ്യത്തെ നിഷേധിക്കാനും പുതിയൊരു പുലരിയിലേക്ക് ഉയിർത്തെഴുന്നേൽക്കാനുമുള്ള ഒരാഹ്വാനമാണിത്. ​വായിക്കുക, ചിന്തിക്കുക... നമുക്ക് ഒന്നിച്ചു പോരാടാം..

  ​*​ഭ്രാന്തിന്റെ വിളനിലം*  ഹരി കുടൽമന ​നവംബറിലെ ശീതമേറ്റ് വിറയ്ക്കും രാത്രി. ഇതൊരു യുഗത്തിന്റെ മരവിച്ച ശ്മശാനം ഇവിടെ വെളിച്ചം മരീചിക, പ്രതീക്ഷ കേവലം ഭാരം! പുഴയൊഴുകുന്നില്ല, അല്ല; കണ്ണീരും രക്തവും നരകമായി പരന്നൊഴുകുന്നു! സത്യം? ഇപ്പോൾ തിരിച്ചെത്താത്ത ശൂന്യതയുടെ കായൽ മാത്രം. തുറന്ന ശിലാപേടകം... ​വഴിക്കണ്ണുമായ് നിന്നിരുന്ന വീട്ടിന്നുള്ളിൽ വൃദ്ധമാം നീതിയുടെ ചിതറിയ ചില്ലുകൾ.. രക്തത്തിൽ കുതിർന്ന പുസ്തകം! ഉന്മാദത്തിന്റെ വേതാളം പ്രചണ്ഡതാണ്ഡവമാടുന്നു. വാദിച്ചവന്റെ നാവോ? നുരഞ്ഞുപൊങ്ങിയ ജല്പനങ്ങൾ, പൈശാചികതയുടെ ആക്രോശങ്ങൾ, മുറുമുറുപ്പുകൾ... ചിന്തയുടെ പുകചുരുണ്ട നാമ്പുകൾ, വിഷം കനത്ത ലഹരിയുടെ ഇലകൾ— കണ്ണിലെ അവസാന വെളിച്ചം ചവിട്ടിക്കെടുത്തി! ലഹരി! അത് പൈശാചികതയുടെ സിംഹാസനം! ​'നല്ലത്-ചീത്ത', 'സ്വന്തം-ബന്ധം'? വിൽക്കപ്പെട്ട കള്ളങ്ങൾ! ഈ വെറും വാക്കുകളൊടുവിൽ മനുഷ്യത്വമില്ലാത്ത ചവറുകൂമ്പാരം! പിതാവിന്റെ സ്നേഹവേരുകളായ കരങ്ങൾ, ആ കൈകളിൽ, തൃക്കഴുത്തിൽ കൊലക്കത്തിയുടെ മുറിവുകൾ! പിളർപ്പുകൾ! അമ്മ... ആവിയായ്പ്പോയ കണ്ണീരുമായ് കുനിഞ്ഞിരിക്കുന്ന നിശ്ചലചിത്രം. സോദരർ... നിശ്ശബ്ദരോദനത്തിൻ്റെ, കദനത്തിൻ്റെ മ...

നിങ്ങളുടെ മൗനം ഒരു യുദ്ധമാണ്: സുഡാനിലെ മനുഷ്യർക്കുവേണ്ടി 'പ്രചോദയാൽ' എഴുതുന്നു..

ആമുഖം: ​ നമ്മുടെ കാലഘട്ടത്തിലെ ഏറ്റവും വേദനിപ്പിക്കുന്ന ചില യാഥാർത്ഥ്യങ്ങളിലേക്ക് വിരൽ ചൂണ്ടുന്ന ഒരു കവിതയാണ് ഞാനെഴുതിയ, 'മരണം! മരണം!'. പലപ്പോഴും വാർത്തകളിൽ നിന്നും നമ്മുടെ ശ്രദ്ധ മാറുമ്പോൾ, സുഡാനിലെ സാധാരണക്കാരായ മനുഷ്യരുടെ ജീവിതങ്ങൾ മരണത്തിനും അതിജീവനത്തിനും ഇടയിലുള്ള നേർത്ത വരയിലൂടെ സഞ്ചരിക്കുകയാണ്. ​ഈ വിഷയത്തിൻ്റെ അടിയന്തിരതയും, മനുഷ്യൻ എന്ന നിലയിൽ നമ്മൾ പങ്കുവെക്കേണ്ട സഹാനുഭൂതിയും എത്രത്തോളമുണ്ടെന്ന് ഓർമ്മിപ്പിക്കാൻ ഈ  കവിതയ്ക്ക് സാധിക്കുമെന്നാണ് എൻ്റെ വിശ്വാസം. ​വായിക്കുക, ചിന്തിക്കുക, പ്രതികരിക്കുക. കാരണം, നമ്മൾ ഓരോരുത്തരുടെയും മൗനം ഈ ദുരിതങ്ങൾക്ക് കൂടുതൽ ശക്തി നൽകിയേക്കാം - ഹരി കുടൽമന. 'മരണം! മരണം!' ​ഹരി കുടൽമന മനുഷ്യൻ മനുഷ്യനെ കൊല്ലുന്ന ഈ ഭൂമിയിൽ... ക്രൂരത പൂത്ത ഡിസംബറിലെ രാത്രി, ആകാശം തുപ്പിയ തീ! അൻപത് (അതൊരു പ്രതീകസംഖ്യ മാത്രം!) ബാല്യങ്ങൾ വെറും ചാരം! ​പത്രത്താളിൽ, എണ്ണമില്ലാ ചോരയുടെ കട്ടപിടിച്ച കണക്കുകൾ. നിസ്സഹായത; കവിൾതടം കീറിപ്പടരും പെൺവിലാപം. വിശ്വാസം, അതിർത്തി, അന്നം— മൂർച്ചയേറും ഈ വാക്കുകൾ... ഹൃദയങ്ങളെ പിളർക്കും വജ്രായുധങ്ങളോ? ​അതിർത്തിക്കപ്പുറവും ഇപ്പുറ...

വാർദ്ധക്യകേരളം (കവിത)

ആമുഖം:   'വാർദ്ധക്യകേരളം' എന്ന ഈ കവിത, സമകാലിക കേരളത്തിലെ വയോധികർ അനുഭവിക്കുന്ന ആഴമേറിയ ഒറ്റപ്പെടലിന്റെ നേർചിത്രമാണ്. ഒരു 'വാട്ട്‌സ്‌ആപ്പ് കോളിന്റെ' പ്രതീക്ഷയിൽ തങ്ങിനിൽക്കുന്ന ഓരോ വീട്ടിലേക്കും ഈ വരികൾ ഒരു ചോദ്യചിഹ്നമായി കടന്നുചെല്ലുന്നു. വായിക്കുക, ഈ നിശ്ശബ്ദമായ ക്ഷയം നമ്മളിൽ ഓരോരുത്തരിലും വരുത്തുന്ന ആഘാതം എത്രത്തോളമാണെന്ന് തിരിച്ചറിയുക. 'വാർദ്ധക്യകേരളം' ഹരി കുടൽമ ന ഒരു ആധുനിക അലങ്കോലം, ഈ വീടുകൾ; ശൂന്യതയുടെ കടുപ്പം: ഒന്നാം നിലയിലെ മുറികൾ നിഷ്ക്രിയതയുടെ ഡിജിറ്റൽമണ്ഡപങ്ങൾ, രണ്ടാം നിലയിലെ മുറികൾ ഭീതിയുടെ ഡ്രാക്കുളക്കോട്ടകൾ... വർഷങ്ങളുടെ ലോൺ എടുത്ത സ്മൃതിയുടെ അംശം മാത്രം; പിന്നെ, വിമാനം കയറിപ്പോയൊരു നിശബ്ദത. ​ഒരു വാട്ട്‌സ്‌ആപ്പ് കോളിന്റെയും, അടുത്ത ഓൺലൈൻ ബില്ലിന്റെയും വ്യർത്ഥമായൊരു പ്രതീക്ഷ കാത്തുനിൽക്കുന്നു... ഇവിടെ തുണികൾ, ഉണങ്ങാൻ കാത്ത ഡിറ്റർജന്റിന്റെ മരവിപ്പ് മാത്രം. ഫ്രിഡ്ജ് വന്നപ്പോൾ ബാക്കിയായ കാർബോർഡ് നിഴലുകൾ. അല്ലെങ്കിൽ പുതിയ സ്മാർട്ട് ടിവിയുടെ പെട്ടി. ​ഒടിഞ്ഞ കസേരകൾ, പാതിമറന്ന കിൻഡിൽ ഗ്രന്ഥങ്ങൾ— വീടിൻ്റെ മൂന്നിൽ രണ്ട് ഭാഗത്തും ഇന്ന് ഏകാന്തതയുടെ ഫുൾ ടൈം വ്...
  * സ്വർണ്ണം പൊതിഞ്ഞ ദ്വാരപാലകർ* ​ ഇരുവശം കാവൽ നിന്നു, ദ്വാരപാലകർ പൊൻ‌വിലയിൽ; കൈക്കൊണ്ടു ഭക്തരുടെ സ്വർണ്ണം, നടത്തി കളവതിൻ മറവിൽ. ​"സ്വർണ്ണം പോയത് എങ്ങോട്ടാണ്?" വിജിലൻസ് വന്നല്ലോ ചോദിക്കാൻ. "അഴുക്കായതിനാൽ പോളിഷാക്കി!" അതോ, ഉരച്ചു മാറ്റി വിറ്റീടാൻ? ​സ്വർണ്ണം പൂശിയ ചെമ്പ് പാളി, മഹാകള്ളൻമാർക്ക് എളുപ്പമായി. ദേവസ്വം ബോർഡിൻ 'വിശ്വാസം', അവിടെ കമ്മീഷൻ തിളങ്ങി നിന്നു! ​ദ്വാരപാലകർ കണ്ണ് ചിമ്മി, കൈകൂപ്പി അയ്യപ്പനോട്: "സ്വാമിയേ ശരണം! ഈ മോഷണം ഞങ്ങളറിയാതെ നടന്നല്ലോ!" ഹരി കുടൽമന. [സമകാലിക വാർത്തകളോടുള്ള ഒരു പ്രതികരണംമാത്രം. ]

യുവജനോത്സവം

Image
യുവജനോട്സവങ്ങള്‍ ചെറുപ്പത്തിന്റെ , ഒത്തൊരുമയുടെ , സന്തോഷത്തിന്റെ .... ഉത്സവങ്ങളാണ് .

അന്ന ഹസാരെ

Image
അന്നാ ഹസാരെയുടെ ജനപ്രിയത അംഗീകരിക്കപ്പെടേണ്ടതാണ് അഴിമതിക്കെതിരെ പ്രതികരിക്കുന്നതാണ് ആ വ്യക്തിത്വം .